കൊച്ചി: നാഷനൽ സേഫ്റ്റി കൗൺസിൽ കേരള ഘടകം പ്രഖ്യാപിച്ച വിവിധ സുരക്ഷ അവാർഡുകൾ ഈ മാസം 11ന് വൈകീട്ട് മൂന്നിന് സുരക്ഷ സമിതി കേരള ഘടകത്തിന്‍റെ ഇരുമ്പനം കേന്ദ്രത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശ്രേഷ്ഠ സുരക്ഷ പുരസ്‌കാരവും സുരക്ഷ പുരസ്‌കാരവും മികച്ച സുരക്ഷ പ്രകടനം കാഴ്ചവെച്ച വ്യവസായങ്ങൾക്കു വേണ്ടിയുള്ളതാണ്. ഇതിനൊപ്പം സ്കൂൾ, കോളജ് വിദ്യാർഥികൾ, വ്യവസായങ്ങൾ, വ്യക്തികൾ, ഗ്രൂപ്, പൊതുജനങ്ങൾ, മാധ്യമങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ, അപ്പാർട്മെന്റുകൾ എന്നിവക്കായി 23 മത്സരങ്ങൾ നടത്തിയാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. അവാർഡ് ജേതാക്കളായ വ്യക്തികളും സ്ഥാപനങ്ങളുമടക്കമുള്ള 42 പേർക്കുള്ള പുരസ്കാരങ്ങളാണ് വിതരണം ചെയ്യുകയെന്ന് ഓണററി സെക്രട്ടറി ഡോ. വി.എം. രമേശ്, എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർ ജയകുമാർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.