അഴകിയ കാവ് ഭൂമി: കോടതിവിധി നടപ്പാക്കണമെന്ന് സംരക്ഷണസമിതി

കൊച്ചി: പള്ളുരുത്തി അഴകിയ കാവ് ക്ഷേത്രഭൂമി സംബന്ധിച്ച കേസിലെ കോടതിവിധി നടപ്പാക്കണമെന്ന് ക്ഷേത്രഭൂമി സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ 9.45 ഏക്കർ ഭൂമിയാണ് ക്ഷേത്രത്തിന്‍റെ കൈവശമുള്ളത്. കൈയേറ്റ മാഫിയ കൈവെച്ചുതുടങ്ങിയതോടെയാണ് സംരക്ഷണ സമിതി രൂപവത്കരിച്ച് കോടതിയിൽ കേസ് നൽകിയത്. ഏപ്രിൽ എട്ടിലെ വിധിപ്രകാരം നാലുമാസത്തിനുള്ളിൽ റവന്യൂ രേഖകളിൽ നിയമമനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി തീരുമാനമെടുക്കാൻ റവന്യൂ അധികൃതർ നിർദേശം നൽകി. ഇക്കാര്യത്തിൽ ജില്ലയിലെ സംഘ്പരിവാർ സംഘടനകൾ നിശ്ശബ്ദരായിരുന്നുവെന്നും ഇവർ ആരോപിച്ചു. സംരക്ഷണ സമിതി സെക്രട്ടറി പി.സി. ഉണ്ണികൃഷ്ണൻ, സുരേഷ് പടക്കാറ, ആനന്ദ്, വാസു, കൃഷ്ണകുമാർ, ഷൈൻ, ബാബു തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.