രാത്രിയിൽ വീടിനുനേരെ ആക്രമണം; ജനൽ ചില്ലുകൾ തകർത്തു

പറവൂർ: വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം വീടിന്റെ ജനൽ ചില്ലുകളും വീട്ടുപകരണങ്ങളും തല്ലിത്തകർത്തു. ‌‌ചേന്ദമംഗലം മുണ്ടുരുത്തി പുതിയേടത്ത് ബാബുവിന്റെ വീടിനുനേരെയാണ് ഞായറാഴ്ച രാത്രി ഒരു മണിയോടെ ആക്രമണമുണ്ടായത്. ശബ്ദംകേട്ടാണ് വീട്ടുകാർ ഉണർന്നത്. ഈ സമയത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. ബാബുവിന്റെ മകൻ ഷാരോണിനോട് പുറത്തേക്ക് ഇറങ്ങാനാവശ്യപ്പെട്ടായിരുന്നു ഭീഷണി. ആരും വീടിന് പുറത്തിറങ്ങിയില്ല. സംഘം പോയശേഷം പരിശോധിച്ചപ്പോൾ വൈദ്യുതി മീറ്ററിന് സമീപത്തുള്ള ഫ്യൂസ് ഊരിയെടുത്തതായി കണ്ടത്. വടക്കേക്കര പൊലീസ് രാത്രിയിലെത്തി പരിശോധന നടത്തി. പടം EA PVR rathriyil 5 ചേന്ദമംഗലം മുണ്ടുരുത്തി പുതിയേടത്ത് ബാബുവിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.