ആലപ്പുഴ: ഹൗസ് ബോട്ട് ജീവനക്കാരൻ ആലപ്പുഴ നെഹ്റു ട്രോഫി വാർഡ് അനീഷ് ഭവനിൽ അനീഷിനെ (42) പുന്നമട കായലിൽ നെഹ്റുപവിലിയന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി 7.30ന് ഹൗസ് ബോട്ടി ലെ ജോലി കഴിഞ്ഞ് മത്സ്യത്തൊഴിലാളിയായ അനീഷ് സ്വന്തം ചെറുവള്ളത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അപകടത്തിൽ പെട്ടതാകാമെന്നാണ് പൊലീസ് നിഗമനം. ഹൗസ് ബോട്ടിലെ ഒരു ജീവനക്കാരൻ വ്യാഴാഴ്ച അവധിയായതിനാൽ പകരക്കാരനായിട്ടാണ് ജോലിക്ക് എത്തിയത്. വൈകീട്ട് എത്തേണ്ട സമയം കഴിഞ്ഞും കാണാതായതോടെ വെള്ളിയാഴ്ച ബന്ധുക്കൾ പൊലീസിനെ വിവരം അറിയിച്ചു. ഇതിനിടെ അനീഷ് സഞ്ചരിച്ച വള്ളവും ധരിച്ചിരുന്ന ചെരുപ്പും ഒഴുക്കിൽ കണ്ടെത്തി. വെള്ളത്തിൽ വീണതാകാമെന്ന സംശയത്തിൽ നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം ആറ്റിൽ പൊങ്ങി. പോസ്റ്റുമോർട്ടത്തിന് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ ആനന്ദൻ-സുലഭ ദമ്പതികളുടെ മകനാണ്. ഭാര്യ: മാളു. ----- APD aneesh അനീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.