നെടുങ്കണ്ടം: മരുന്ന് വാങ്ങാനെന്നു പറഞ്ഞ് വീട്ടിൽനിന്ന് പുറപ്പെട്ട ദമ്പതികളെ വീടിനു സമീപത്തെ ഏലത്തോട്ടത്തില്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി പാണ്ഡ്യരാജ് (40), ഭാര്യ ശിവരഞ്ജിനി (33) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഇവര്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്. പാണ്ഡ്യരാജിന്‍റെ പിതാവ് പെരുമാള്‍ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. രാത്രിയായിട്ടും മടങ്ങിവരാത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ തമിഴ്‌നാട്ടിലെ ബന്ധുവീടുകളിലുള്‍പ്പെടെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല. വ്യാഴാഴ്ചയും അന്വേഷണം തുടര്‍ന്നു. വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് വീട്ടില്‍നിന്ന് രണ്ട് കി.മീ. അകലെ ഏലത്തോട്ടത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒമ്പതുവര്‍ഷമായിട്ടും കുട്ടികള്‍ ഇല്ലാതിരുന്നതിൽ ഇരുവരും കടുത്ത നിരാശയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ഇടുക്കി ജില്ല ആശുപത്രിയിലേക്ക് മാറ്റി. ശാന്തന്‍പാറ പൊലീസ് നടപടി സ്വീകരിച്ചു. --------- idd മരിച്ച പാണ്ഡ്യരാജ് (40)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.