കൊച്ചി: പാർട്ടി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്കെതിരെ ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബുവിനെതിരെ കേസെടുക്കണമെന്ന് പി.ഡി.പി. ചാനൽ ചർച്ചയിൽ ഇല്ലാക്കഥകൾ അവതരിപ്പിച്ചത് ഹിന്ദു -മുസ്ലിം മൈത്രി തകർത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ്. മതേതര കേരളത്തിന് ഇത് അപകടകരമാണ്. ഹിന്ദു സ്ത്രീകളുടെ ഗർഭപാത്രത്തിൽ മുസ്ലിം ബീജം എത്തിക്കണമെന്ന് മഅ്ദനി പ്രസംഗിച്ചെന്നും അതുപ്രകാരം 51ഓളം കേസുകൾ എടുത്തിട്ടുണ്ടെന്നുമാണ് ബാബു ആരോപിച്ചത്. പൂന്തുറ കലാപത്തിന് ഇടയാക്കിയത് മഅ്ദനിയുടെ പ്രസംഗമാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ടെന്നതും ബാബുവിന്റെ വ്യാജ സൃഷ്ടിയാണ്. വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പി.ഡി.പി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ, ജനറൽ സെക്രട്ടറി വി.എം. അലിയാർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.