കോലഞ്ചേരി: നിയന്ത്രിക്കാനാളില്ലാതായതോടെ . ഓരോ ദിവസവും ഗതാഗതക്കുരുക്കുമൂലം മണിക്കൂറുകള്‍ യാത്രക്കാര്‍ ടൗണില്‍ കുരുങ്ങുകയാണ്. കോലഞ്ചേരി ബ്ലോക്ക് ജങ്ഷന് മുതല്‍ തോന്നിക്ക ജങ്ഷന് വരെയുള്ള ഒരു കിലോമീറ്ററിലാണ് കുരുക്ക് രൂക്ഷമായത്. പെരുമ്പാവൂര്‍, കറുകപ്പിള്ളി, കോലഞ്ചേരി മെഡിക്കല്‍ കോളജ് എന്നീ റോഡുകളില്‍ നിന്നിറങ്ങി വരുന്ന വാഹനങ്ങള്‍ ദേശീയ പാതയിലേക്ക് കയറുമ്പോഴും, കോളജ് ജങ്ഷന്, പെരുമ്പാവൂര്‍, മെഡിക്കല്‍ കോളജിന് മുന്നിലെ എറണാകുളം മൂവാറ്റുപുഴ ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുമ്പോഴുമാണ് പ്രധാനമായും തിരക്ക് രൂപപ്പെടുന്നത്. ഇതിന് പുറമേ വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്ക് ചരക്കിറക്കാന്‍ വരുന്ന വാഹനങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ അലക്ഷ്യമായി നിര്‍ത്തുന്നതും കാരണമാണ്. കൂടാതെ ടൗണിലെ പൊലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയായിട്ട് നാളുകളേറെയായി. സി.സി.ടി.വി കാമറകള്‍ മിഴിയടച്ചിട്ടും വര്‍ഷങ്ങളായി. പൊലീസും ജനപ്രതിനിധികളും നിസ്സംഗത പാലിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ബൈപാസ് നിർമിക്കുമെന്ന വാഗ്ദാനം മാറി വന്ന ജനപ്രതിനിധികള്‍ നൽകിയെങ്കിലും അതും ജലരേഖയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.