കൊച്ചി: ചട്ടം മറികടന്ന് നിയമനത്തിന് നീക്കം നടക്കുന്നതിനാൽ കേരള വൈദ്യുതി റെഗുലേറ്ററി കമീഷൻ അംഗത്തെ നിയമിക്കാനുള്ള ഓൺലൈൻ മുഖാമുഖം റദ്ദാക്കണമെന്ന ഹരജിയിൽ ഹൈകോടതിയുടെ നോട്ടീസ്. ഏപ്രിൽ 23ന് നടത്താൻ നിശ്ചയിച്ച മുഖാമുഖം തടയണമെന്നതടക്കം ആവശ്യമുന്നയിച്ച് കേരള ഹൈ ടെൻഷൻ ആന്‍ഡ് എക്സ്ട്രാ ഹൈ ടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ, അപേക്ഷകനായ എറണാകുളം സ്വദേശി ജോർജ് തോമസ് എന്നിവർ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് വിജു എബ്രഹാം സർക്കാറും കെ.എസ്.ഇ.ബിയും അടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഉത്തരവിടുകയായിരുന്നു. അതേസമയം, സെലക്ഷൻ കമ്മിറ്റിയെ നോട്ടീസിൽനിന്ന് ഒഴിവാക്കി. ഓൺലൈൻ അഭിമുഖം സ്റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല. വേനലവധിക്കുശേഷം ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി. കെ.എസ്.ഇ.ബിയിൽ ചീഫ് എൻജിനീയറുടെ ചുമതല വഹിച്ചിരുന്ന മുൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബി. പ്രദീപിനെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാനാണ് നീക്കമെന്ന് ആരോപിച്ചാണ് ഹരജി. കമീഷൻ അംഗത്തെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് 65 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാമെങ്കിലും 60 വയസ്സുകാരെപ്പോലും മുഖാമുഖത്തിന് ക്ഷണിച്ചില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.