വി.എസിന്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി പി.ടി. മുരളീധരൻ നിര്യാതനായി

ആലപ്പുഴ: പ്രതിപക്ഷ നേതാക്കളായിരുന്ന സമയത്ത് ഇ.കെ. നായനാരുടെയും വി.എസ്. അച്യുതാനന്ദന്‍റെയും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ ആര്യാട് പഞ്ചായത്ത് നികർത്തിൽ വീട്ടിൽ പി.ടി. മുരളീധരൻ (67) നിര്യാതനായി. തിങ്കളാഴ്ച പുലർച്ച ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാരം നടത്തി. ഇടതു വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. നിരവധി യുവജന സമരങ്ങളിൽ മുൻനിരപ്പോരാളിയായിരുന്നു. 1980 മുതൽ 2006 വരെ സി.പി.എം നിയമസഭ പാർലമൻെററി പാർട്ടി ഓഫിസ് സെക്രട്ടറിയായിരുന്നു. കെ.ആർ. ഗൗരിയമ്മ റവന്യൂമന്ത്രിയായിരുന്നപ്പോൾ പേഴ്സനൽ അസിസ്റ്റന്‍റായും പിന്നീട് ഗവ. ചീഫ് വിപ്പ് ടി.കെ. ഹംസയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ഭാര്യ: ലീലാമണി മക്കൾ: മാലിൻ മുരളീധരൻ (മുൻ ആലപ്പുഴ ഡി.ടി.പി.സി. സെക്രട്ടറി), ലക്ഷ്മി. മരുമക്കൾ: അഞ്ജു, അനിൽദേവ്. APD muralidaran മുരളീധരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.