വനഭൂമിയിലെ എയർസ്ട്രിപ് നിർമാണം: സർക്കാർ നിലപാട് തേടി ഹൈകോടതി

കൊച്ചി: ഇടുക്കി പീരുമേട്ടിലെ വനഭൂമിയിൽ എയർസ്ട്രിപ് നിർമിക്കുന്നതിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ നിലപാട് തേടി. തൊടുപുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തകൻ എം.എൻ. ജയചന്ദ്രന്‍റെ ഹരജി പരിഗണിച്ച ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഏപ്രിൽ 22ന് വീണ്ടും പരിഗണിക്കാൻ മാറ്റി. മഞ്ഞുമല വില്ലേജിൽ 4.8565 ഹെക്ടർ വനഭൂമിയിൽ പാരിസ്ഥിതികാഘാത പഠനം നടത്താതെയും വനം, പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെയുമാണ് എയർസ്ട്രിപ് നിർമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ചെറു വിമാനങ്ങൾക്കിറങ്ങാൻ കഴിയുന്ന തരത്തിലുള്ള എയർ സ്ട്രിപ് നിർമിക്കുന്നത് പെരിയാർ ടൈഗർ റിസർവിനു സമീപത്താണെന്നും വന്യജീവികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.