കൊച്ചി: മാലിപ്പുറം കർത്തേടം സർവിസ് സഹകരണ ബാങ്കിൽ അഡ്‌മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയ നടപടി ഹൈകോടതി ശരിവെച്ചു. ക്വാറം തികയാത്തത് ചൂണ്ടിക്കാട്ടി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് അയോഗ്യരാക്കിയ അംഗങ്ങളടക്കം നൽകിയ ഹരജികൾ തള്ളിയാണ് ജസ്റ്റിസ് സതീഷ് നൈനാന്‍റെ ഉത്തരവ്. നിലവിലുള്ള 13 അംഗ ഭരണസമിതിയിൽ ഒരംഗം രാജിവെച്ചിരുന്നു. ശേഷിച്ചവരിൽ ആറ് അംഗങ്ങളെ ഭരണസമിതി യോഗങ്ങളിൽ തുടർച്ചയായി ഹാജരായില്ലെന്നതടക്കമുള്ള കാരണങ്ങളാൽ അയോഗ്യരാക്കി. തുടർന്നാണ് ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.