കൊച്ചി: കടുത്തുരുത്തി അർബൻ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ നടപടി ഹൈകോടതി റദ്ദാക്കി. ഭരണസമിതി പിരിച്ചു വിടുന്നതിന് മുമ്പ് സർക്കിൾ സഹകരണ യൂനിയൻ, കേരള ബാങ്ക് എന്നിവയുടെ അഭിപ്രായം തേടണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം സഹകരണ ജോയന്റ് രജിസ്ട്രാറുടെ നടപടി ജസ്റ്റിസ് സതീഷ് നൈനാൻ റദ്ദാക്കിയത്. അതേസമയം, ഭരണസമിതി നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. രണ്ടാഴ്‌ചയ്‌ക്കകം നടപടികൾ പൂർത്തിയാക്കി ഭരണസമിതി പിരിച്ചുവിടാൻ തടസ്സമില്ലെന്നും വിധിയിൽ പറയുന്നു. അർബൻ സഹകരണ ബാങ്ക് ചെയർമാനും കോൺഗ്രസ് നേതാവുമായ സി. കെ. ചാക്കപ്പൻ നൽകിയ ഹരജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. ചെയർമാനും ഭരണസമിതിയംഗങ്ങൾക്കുമെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് ഭരണസമിതി പിരിച്ചുവിട്ടത്. അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരെ ചെയർമാൻ നൽകിയ അപ്പീൽ ഒരുമാസത്തിനകം തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.