നീതി നേടിയെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കണം -ഉപഭോക്തൃ ജാഗ്രത സമിതി

കോതമംഗലം: ഉപഭോക്തൃ കോടതിവഴി സ്വയം നീതി നേടിയെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കാൻ നടപടികൾ ആവശ്യമാണെന്ന് ഉപഭോക്തൃ ജാഗ്രത സമിതി. ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാൻ 1986ൽ ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നടപ്പാക്കിയതാണ്. എന്നാൽ, 36 വർഷത്തിനുശേഷവും ഈ നിയമത്തിന്‍റെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിയിട്ടില്ല. കേസുകളുടെ ബാഹുല്യംമൂലം വിധിയുണ്ടാകാൻ കാലതാമസമുണ്ടാകുന്നത് വെല്ലുവിളിയാണെന്ന് ദീർഘനാളായി ഉപഭോക്താക്കൾക്കുവേണ്ടി ഉപഭോക്തൃ കോടതിയിൽ ഹാജരായി കേസ് നടത്തിവരുന്ന ഉപഭോക്തൃ പ്രവർത്തകൻ ഗോപാലൻ വെണ്ടുവഴി പറഞ്ഞു. എബ്രഹാം ഉലഹന്നാൻ, സി.എം. ജയൻ, പോൾ കെ. ഐസക് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഗോപാലൻ വെണ്ടുവഴി (പ്രസി.), പി.പി. തങ്കപ്പൻ (സെക്ര.), ശ്രീധരൻ നമ്പൂതിരി (ട്രഷ.), തങ്കച്ചൻ കോതമംഗലം (വൈ.പ്രസി.), ഷാജി വേട്ടാമ്പാറ (ജോ.സെക്ര.), പി.കെ. സുരേന്ദ്രൻ, എം.പി. സലിം (എക്സിക്യൂട്ടിവ് അംഗം), അഡ്വ. പി.കെ. പത്മനാഭൻ (ലീഗൽ അഡ്വൈസർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.