കൊച്ചി: വിവാഹ മേക്കപ്പിനിടെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ മേക്കപ് ആർട്ടിസ്റ്റ് അനീസ് അൻസാരിയുടെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തിങ്കളാഴ്‌ച പരിഗണിക്കാൻ മാറ്റി. സ്ത്രീത്വത്തെ അപമാനിച്ചെന്നത് അടക്കമുള്ള വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യ ഹരജി പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് ഇത് 28ന് പരിഗണിക്കാൻ മാറ്റി. ഇയാൾക്കെതിരെ സമാന പരാതി മറ്റ് രണ്ട് യുവതികൾ സമൂഹ മാധ്യമങ്ങളിലൂടെയും ഉന്നയിച്ചു. പ്രഫഷനിൽനിന്ന് പുറത്താക്കാനുള്ള ശ്രമമാണ് പരാതികൾക്ക് പിന്നിലെന്നാണ് ഹരജിയിൽ പറയുന്നത്. ഹരജി ബുധനാഴ്ച പരിഗണനക്ക് വന്നപ്പോൾ ജെനിക ചാരിറ്റി ഫൗണ്ടേഷൻ എന്ന സംഘടന കക്ഷിചേരാനെത്തി. കക്ഷി ചേരാനുള്ള അപേക്ഷ നൽകാൻ സമയം അനുവദിക്കണമെന്ന് ഫൗണ്ടേഷന്‍റെ അഭിഭാഷക ആവശ്യപ്പെട്ടു. എന്നാൽ, ഇതിൽ ഒരു സംഘടനക്ക് കക്ഷിചേരാനാവില്ലെന്ന് അനീസിന്‍റെ അഭിഭാഷകൻ വാദിച്ചു. തുടർന്ന്, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.