കുടിവെള്ളത്തിന് പകരം കലക്കവെള്ളം; ദുരിതത്തിലായി നാട്ടുകാര്‍

മരട്: നെട്ടൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനടുത്തുള്ള സമീപവാസികള്‍ക്ക് കുടിവെള്ളത്തിന് പകരം ലഭിക്കുന്നത് കലക്കവെള്ളം. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ച വീടുകളിലാണ് കലക്കവെള്ളം ലഭിക്കുന്നത്. നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിലൂടെയുള്ള തീരദേശ പി.ഡബ്ല്യൂ.ഡി റോഡിലൂടെ വൈദ്യുതി കേബിള്‍ വലിക്കുന്ന സമയത്ത് പല ഭാഗങ്ങളിലും കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴായി റോഡിലൂടെ ചെളിവള്ളം നിറഞ്ഞ് ഒഴുകിയിരുന്നു. എന്നാല്‍, പൈപ്പുകള്‍ പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും മലിനജലമാണ് പൈപ്പിലൂടെ ലഭിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശുദ്ധജലം കിട്ടാതായതോടെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.