എസ്.എൻ.ഡി.പി: പരാതിക്കാരന് പൊലീസ് സംരക്ഷണത്തിന് ഉത്തരവ്

കൊച്ചി: കമ്പനി നിയമപ്രകാരമുള്ള ഡിൻ (ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ) ഹാജരാക്കാത്തവർ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ പദവിയിൽ തുടരുന്നതിനെതിരായ പരാതിയിൽ രജിസ്ട്രേഷൻ ഐ.ജിക്ക് മുമ്പാകെയെത്തി നിലപാട് അറിയിക്കാൻ പരാതിക്കാരന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി. ഡിൻ ഇല്ലാത്തവരെ തുടരാൻ അനുവദിക്കുന്നതിനെതിരെ നൽകിയ നിവേദനം പരിഗണിച്ച് തീർപ്പാക്കാനുള്ള ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഈ മാസം എട്ടിന് തിരുവനന്തപുരം വഞ്ചിയൂരിലെ ഐ.ജി ഓഫിസിൽ സിറ്റിങ്ങിന് എത്തിയെങ്കിലും ആക്രമണം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം തേടി നൽകിയ ഹരജിയിലാണ് പരാതിക്കാരനായ കൊല്ലം സ്വദേശി എസ്. ചന്ദ്രസേനന് സംരക്ഷണം നൽകാൻ ജസ്റ്റിസ് അനു ശിവരാമൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരെ എതിർകക്ഷികളാക്കി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പരാതിയിൽ ബുധനാഴ്ചയാണ് ഇനി സിറ്റിങ് നടക്കുന്നത്. സിറ്റിങ് മറ്റൊരു ദിവസത്തേക്ക് മാറ്റിയാലും സുരക്ഷ നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.