നെടുമ്പാശ്ശേരി: ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട കടൽ വിമാന സർവിസിനായി വീണ്ടും നീക്കം. സംസ്ഥാന തുറമുഖ വകുപ്പും മാരിടൈം ബോർഡും സംയുക്തമായി മേയിൽ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലാണ് പായ്ക്കപ്പലും കടൽ വിമാന പദ്ധതിയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് കടൽവിമാന സർവിസ് ഉദ്ഘാടനം ചെയ്തെങ്കിലും മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെത്തുടർന്ന് സർവിസ് തുടങ്ങാനായില്ല. ഇതിനായി മുന്നോട്ടുവന്ന കമ്പനിയുടെ പാട്ടത്തിനെടുത്ത വിമാനം ഏറെനാൾ നെടുമ്പാശ്ശേരിയിൽ പാർക്ക് ചെയ്തിരുന്നു. കോടികളാണ് കമ്പനിക്ക് നഷ്ടമുണ്ടായത്. പ്രാരംഭ പ്രവർത്തനത്തിനായി പ്രത്യേക എമിഗ്രേഷൻ വിഭാഗത്തിലേക്കുള്ള സെലക്ഷനും പരിശീലനവും വരെ നൽകിയിരുന്നതാണ്. കടൽ വിമാന സർവിസ് സജീവമാക്കാൻ കേന്ദ്ര സർക്കാറും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.