photo- EKG TKC കൊച്ചി: ദലിതെഴുത്ത് ഇന്ത്യയിലെ എന്നല്ല ലോകോത്തര സാഹിത്യവുമായി താരതമ്യം ഉണര്‍ത്തുന്ന ഒരു സാഹിതീയ ശാഖയായി വളര്‍ന്നുകഴിഞ്ഞെന്ന് ചിന്തകന്‍ ഡോ. അജയ് ശേഖര്‍. ലോകമെമ്പാടുമുള്ള സര്‍വകലാശാലകളിലും പ്രസിദ്ധീകരണശാലകളിലും ഇന്ത്യന്‍ സാഹിത്യത്തിലെ ഈ പുതിയ ആവിഷ്‌കാരത്തെക്കുറിച്ച് വലിയ വിമര്‍ശക വിചാരങ്ങള്‍ നടന്നുവരുകയാണെന്നും ടി.കെ.സി വടുതലക്കുശേഷം പ്രതിഭാധനരുടെ വലിയ നിരതന്നെ ഈ മേഖലയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി.കെ.സി വടുതലയുടെ ജന്മശതാബ്ദി പ്രതിമാസ പ്രഭാഷണ പരമ്പരയില്‍ ദലിതെഴുത്ത് ടി.കെ.സിക്കുശേഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറുടെ ഭരണഘടന ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഇന്ന് ഈ പ്രബുദ്ധത കുറച്ചുകൂടി ജാഗരൂകരാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഥാകൃത്ത് ബോണി തോമസ്, ഷാജി ജോര്‍ജ് പ്രണത, ആഘോഷസമിതി ട്രഷറര്‍ എം.ആര്‍. മധു, ലളിത അയ്യപ്പന്‍ തുടങ്ങിയവർ സംസാരിച്ചു. EKG TKC : 'ദലിതെഴുത്ത് ടി.കെ.സിക്കുശേഷം' വിഷയത്തില്‍ ഡോ. അജയ് ശേഖര്‍ പ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.