ആലപ്പുഴ: ജില്ല ജയിലിൽ വധക്കേസ് പ്രതികൾ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പരിക്കേറ്റ പ്രതി നഫ്സലിനെ ആക്രമിച്ചത് മൂന്നുപേരെന്നാണ് മൊഴി. ഷാൻ വധക്കേസിലെ പ്രതിയും ആർ.എസ്.എസുകാരനുമായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാംവാർഡിൽ കാട്ടൂർ കാടുവെട്ടിയിൽ വീട്ടിൽ കെ.യു. അഭിമന്യുവും (27), ആലപ്പുഴയിൽ സ്ഫോടകവസ്തുപൊട്ടി ഗുണ്ട നേതാവ് ലേകണ്ണൻ കൊല്ലപ്പെട്ട കേസിലെ പ്രതി നഫ്സുമാണ് ഏറ്റുമുട്ടിയത്. സൗത്ത് പൊലീസ് നഫ്സലിന്റെ മൊഴിയെടുത്തപ്പോഴാണ് മൂന്നുപേർ ആക്രമിച്ചതെന്ന വിവരം ലഭിച്ചത്. ഇതോടെ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയുണ്ട്. നെറ്റിക്ക് പരിക്കേറ്റ നഫ്സലിനെ ഞായറാഴ്ച ഉച്ചക്കുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പരിക്കേറ്റ നഫ്സലിനെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് മുറിവിന് തുന്നലിട്ടത്. പിന്നീടാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ അഭിമന്യുവിനെ കൂടാതെ മറ്റ് രണ്ടുപേരെ കണ്ടെത്താൻ അന്വേഷണം നടത്തും. പ്രതികളെ തിരിച്ചറിഞ്ഞാൽ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ മൂന്നുപേരെയും അറസ്‌റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. വെവ്വേറെ സെല്ലുകളിൽ കഴിയുന്നവരാണ് പ്രതികൾ. കഴിഞ്ഞ ദിവസവും ഇവർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ചീത്തവിളിയെത്തുടർന്ന് അടിപിടിയുണ്ടായെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.