സൈക്ലിങ് അസോസിയേഷനെതിരായ പരാതി തീർപ്പാക്കണമെന്ന് ഹൈകോടതി

കൊച്ചി: ജില്ലയിലെ അംഗീകൃത സൈക്ലിങ് അസോസിയേഷന്‍റെ പേരിൽ ജില്ല സ്പോർട്‌സ് കൗൺസിൽ അഫിലിയേഷനും ആനുകൂല്യങ്ങളും നേടിയെടുക്കാൻ രജിസ്ട്രേഷനില്ലാത്ത സംഘടനകൾ ശ്രമിക്കുന്നെന്ന പരാതിയിൽ നാലാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. പരാതിയിൽ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ല സൈക്ലിങ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് നിയമപരമായി തീരുമാനമെടുക്കാൻ ജസ്റ്റിസ് എൻ. നഗരേഷ് ജില്ല സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റിന് നിർദേശം നൽകിയത്. ഹരജിക്കാരടക്കമുള്ളവരെ കേട്ട് തീരുമാനമെടുക്കണമെന്നും അതുവരെ ആർക്കും അംഗീകാരമോ അഫിലിയേഷനോ നൽകരുതെന്നും ഉത്തരവിൽ പറയുന്നു. കെ.എൻ. ശരത് സെക്രട്ടറിയായ അസോസിയേഷന് അംഗീകാരം നൽകുന്നത് ചോദ്യംചെയ്താണ് ഹരജി നൽകിയിരിക്കുന്നത്. ഈ സംഘടനയുടെ നിയമവിരുദ്ധ നടപടികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ജില്ല സ്പോർട്‌സ് കൗൺസിലിന് നൽകിയ പരാതി പരിഗണിച്ച് തീർപ്പാക്കാനാണ് കോടതിയുടെ നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.