കൊച്ചി: ഹോട്ടൽ മുറിയിൽ ഒന്നരവയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിലെ പ്രതി ജോൺ ബിനോയ് ഡിക്രൂസിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പൊലീസ് വെള്ളിയാഴ്‌ച കോടതിയിൽ അപേക്ഷ നൽകും. കുട്ടിയെ കൊന്ന കേസിൽ അറസ്‌റ്റിലായ ജോൺ ബിനോയ് ഡിക്രൂസിനെ ബുധനാഴ്ച റിമാൻഡ് ചെയ്തിരുന്നു. കസ്റ്റഡിയിൽ ലഭിച്ചശേഷം ജോൺ ബിനോയിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കൊലപാതകം നടന്ന കലൂരിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച് വിശദമായി തെളിവെടുക്കും. കുട്ടിയുടെ അച്ഛൻ സജീവിന്‍റെ മാതാവ് സിപ്‌സിയോടുള്ള വൈരാഗ്യത്തിലാണ് ആൺ സുഹൃത്തായ ജോൺ ബിനോയ് നോറ മരിയയെ കൊലപ്പെടുത്തിയത്. കൊലക്കുറ്റത്തിന് അറസ്‌റ്റിലായ ജോണിനും നോറയുടെ അച്ഛൻ സജീവ്, അമ്മൂമ്മ സിപ്സി എന്നിവർക്കുമെതിരെ ജുവനൈൽ ജസ്‌റ്റിസ് പ്രകാരം കേസെടുക്കുന്നതിനെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ സംരക്ഷണത്തിലുണ്ടായ വീഴ്ചകൾ പരിശോധിച്ചായിരിക്കും കൂടുതൽ നടപടികളിലേക്ക് നീങ്ങുക. കൊലപാതകത്തിൽ സിപ്സിക്ക് പങ്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും കൂടുതൽ അന്വേഷണം നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. അഞ്ച് വയസ്സുകാരനും മരിച്ച നോറയും മുമ്പും ജോണിൽനിന്നോ മറ്റ് അക്രമങ്ങളോ മർദനങ്ങളോ ഏറ്റിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. കുട്ടിയുടെ മാതാവ് ഡിക്‌സിയിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.