ചൂർണിക്കര: ഗ്രാമപഞ്ചായത്ത് ബജറ്റിൽ നെൽകൃഷിക്ക് മുൻഗണന. കട്ടേപ്പാടത്ത് നെൽകൃഷി വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ഇതിന് 42.85 ലക്ഷം രൂപ വകയിരുത്തി. കഴിഞ്ഞ വർഷം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ 50 ഏക്കറിൽ കൃഷി നടത്തിയിരുന്നു. പഞ്ചായത്തിന്‍റെ ഭവന പദ്ധതിയായ ചൂർണി ഭവന നിർമാണത്തിന് 30 ലക്ഷവും ഭൂരഹിത ഭവന പദ്ധതിക്ക് ഭൂമി കണ്ടെത്താൻ 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. സ്വന്തമായി കെട്ടിടം ഇല്ലാത്ത അംഗൻവാടിക്ക് ഭൂമി കണ്ടെത്താൻ 50 ലക്ഷം, ജൈവ മാലിന്യ സംസ്കരണത്തിന് 20 ലക്ഷം, ചൂർണിക്കര വെളിച്ചം പദ്ധതിയുടെ ഭാഗമായി ലൈൻ വലിച്ച് എൽ.ഇ.ഡി സ്‌ഥാപിക്കാൻ 30ലക്ഷം, കുടിവെള്ളത്തിന് 25 ലക്ഷം, അംഗൻവാടികളുടെ ആവശ്യങ്ങൾക്കായി 44.10 ലക്ഷം, വനിത,ശിശു വിഭാഗത്തിന് 31.43 ലക്ഷവും കണക്കാക്കിയിട്ടുണ്ട്. ബജറ്റ് വൈസ് പ്രസിഡൻറ് ബാബു പുത്തനങ്ങാടി അവതരിപ്പിച്ചു. പ്രസിഡൻറ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. 27,05,48,825 രൂപ വരവും 25,80,55,120 രൂപ ചെലവും 1,24,93,705 രൂപ നീക്കിയിരിപ്പുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.