കൊച്ചി: സ്വർണത്തിന്‍റെ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹാൾമാർക്കിങ് നിരക്ക് 35 രൂപയിൽനിന്ന് 45 ആയി വർധിപ്പിച്ചത് പിൻവലിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. കുറഞ്ഞ നിരക്കിൽ ഹാൾമാർക്ക് ചെയ്തുനൽകാൻ ഇന്ത്യയിലുടനീളം ഹാൾമാർക്കിങ്, അസെയ്യിങ് സെന്‍ററുകൾ തുറക്കാൻ സംഘടനകൾ തന്നെ തയാറായി വരുമ്പോൾ നിരക്ക് വർധിപ്പിച്ചത് അംഗീകരിക്കാൻ കഴിയില്ല. ഹാൾമാർക്കിങ് നിർബന്ധമല്ലാത്തപ്പോൾ നിരക്ക് 25 രൂപയായിരുന്നു. ഇപ്പോൾ നിർബന്ധമായതിനാൽ, കോടിക്കണക്കിന് സ്വർണാഭരണങ്ങൾ ഹാൾ മാർക്ക് ചെയ്യുന്നതുകൊണ്ട് എണ്ണം ഗണ്യമായി വർധിച്ചു. അതിനാൽ നിരക്ക് കുറക്കണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിലാണ്, ഇത് 30 ശതമാനം വർധിപ്പിച്ചത്. ഇത് നീതിയുക്തമല്ലെന്ന് സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുന്നാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.