ആലപ്പുഴ: കെ-റെയിൽവിരുദ്ധ സമരം ശക്തമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. ഈ മാസം ഒമ്പതിന് എറണാകുളത്ത് മെട്രോമാൻ ഇ. ശ്രീധരന്‍റെ നേതൃത്വത്തിൽ ബഹുജന കൺവെൻഷൻ നടത്തും. പിന്നാലെ കെ-റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ ബി.ജെ.പി ജില്ല പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ പദയാത്ര നടത്തി ജനങ്ങളുടെ പ്രതിഷേധമറിയിക്കുമെന്നും സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെ-റെയിൽ വിരുദ്ധസമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള പിണറായി വിജയന്‍റെ വ്യാമോഹം നടക്കില്ല. സ്ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാവകുപ്പ് ചുമത്തി റിമാൻഡ് ചെയ്യുന്നത് പ്രാകൃത നടപടിയാണ്. കേന്ദ്രസർക്കാറിന്‍റെ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാതെ അപ്രായോഗികമായ കോടികളുടെ അഴിമതിയുള്ള കെ-റെയിലിന് പിന്നാലെയാണ് സർക്കാർ പോകുന്നത്. സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച വികസനരേഖ ആശയപാപ്പരത്തമാണ്. മോഡി സർക്കാറിന്‍റെ വികസനനയം ശരിയാണെന്ന് പിണറായി വിജയൻ തുറന്നുപറയണം. സംസ്ഥാനത്ത്സമ്പൂർണമായി ക്രമസമാധാനില തകർന്നതിനാൽ പിണറായി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ് മറ്റാരെയെങ്കിലും ഏൽപിക്കണം. ഡി.ജി.പിയുടെ പേരിൽപോലും തട്ടിപ്പും മാഫിയപ്രവർത്തനവും നടത്തുന്ന സ്ഥിതിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.