കോട്ടയം: തിരുവാര്‍പ്പ് തീര്‍ഥപാദാശ്രമ മഠാധിപതി സ്വാമി വിജയബോധാനന്ദ തീര്‍ഥപാദര്‍ (65) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 6.30 ഓടെ മരിച്ചു. ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് രക്ഷാധികാരി, തിരുവാര്‍പ്പ് ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ആധ്യാത്മിക-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും ഭാഗവതാചാര്യനുമായിരുന്നു. തിരുവാര്‍പ്പ് പുത്തന്‍പുര വീട്ടില്‍ ഭാസ്കരന്‍ നായരുടെയും സരസ്വതി അമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ചെറുപ്പം മുതലേ ആധ്യാത്മിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്നിരുന്നു. 10 വര്‍ഷം മുമ്പ് വാഴൂര്‍ തീര്‍ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദയില്‍നിന്ന് സന്യാസദീക്ഷ സ്വീകരിച്ചു. ഭൗതികദേഹം കുടുംബവീടിനുസമീപത്തെ ആശ്രമത്തില്‍ വെള്ളിയാഴ്ച വൈകീട്ട് നാലിന് സമാധിയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.