ആലുവ: . പ്രസിഡൻറ് സ്ഥാനവുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. ഐ ഗ്രൂപ്പിനാണ് പ്രസിഡൻറ് സ്ഥാനത്തിന് സാധ്യത. എന്നാൽ, അവകാശവാദം ഉന്നയിച്ച് എ ഗ്രൂപ്പും രംഗത്ത് വന്നിട്ടുണ്ട്. ഐ ഗ്രൂപ്പിനകത്തും പ്രസിഡൻറ് സ്ഥാനത്തിനായി തർക്കം രൂക്ഷമാണ്. ഐ പക്ഷത്തെ നാലുപേരാണ് ചരടുവലിക്കുന്നത്. ഒരുവിഭാഗം വൈസ് പ്രസിഡൻറ് പി.എം. മുജീബിനെയാണ് ഉയർത്തിക്കാട്ടുന്നത്. അൻവർ സാദത്ത് എം.എൽ.എയുടെ പിന്തുണയും ഈ വിഭാഗത്തിന് ഉള്ളതായാണ് അറിയുന്നത്. എന്നാൽ, ഇതിനിടയിൽ രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ മറ്റൊരു വൈസ് പ്രസിഡൻറ് ആർ. രഹൻരാജിനെയും മറ്റൊരു വിഭാഗം പിന്തുണക്കുന്നുണ്ട്. ഐ പക്ഷത്തെ വില്യം ആലത്തറയും മറ്റൊരു വൈസ് പ്രസിഡൻറും സജീവമായി രംഗത്തുണ്ട്. ഇതിനിടയിൽ എ വിഭാഗം നോമിനിയായി എം.എ.എം. മുനീറാണ് രംഗത്തുള്ളത്. ഇവരിൽ മുജീബിനാണ് സാധ്യത പറയപ്പെടുന്നത്. ഡി.സി.സിയുടെ പിന്തുണ മുജീബിനാണുള്ളത്. അദ്ദേഹത്തിൻെറ പേരാണ് കെ.പി.സി.സിക്ക് നൽകിയിട്ടുള്ളതെന്ന് ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മറ്റാരെയും പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രസിഡൻറായ തോപ്പിൽ അബു എ ഗ്രൂപ്പിൻെറ ബാനറിലാണ് നിയമിതനായതെങ്കിലും എം.ഒ. ജോണുമായി പിണങ്ങി എട്ടുവർഷത്തിലേറെയായി ഐ വിഭാഗത്തിലാണ്. അതിനാൽ പ്രസിഡൻറ് സ്ഥാനം എ ഗ്രൂപ്പിന് വേണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ, നിലവിൽ തോപ്പിൽ അബു തങ്ങളുടെ കൂടെയായതിനാൽ പ്രസിഡൻറ് സ്ഥാനം തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണെന്നാണ് ഐ വിഭാഗം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.