കൊച്ചി: കത്തോലിക്കസഭയിൽ ഭൂരിഭാഗം വിശ്വാസികളും വൈദികരും അർപ്പിക്കുന്ന ജനാഭിമുഖ കുർബാന നിയമാനുസൃതം സ്ഥിരമാക്കുന്നതിന് ഞായറാഴ്ച സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ വിശ്വാസികൾ ഒത്തുചേരും. രാവിലത്തെ ദിവ്യബലിക്കുശേഷം 8.45ന് നടക്കുന്ന പ്രതിഷേധം റിട്ട. ജഡ്ജ് അഗസ്റ്റിൻ കണിയാംമറ്റം ഉദ്ഘാടനം ചെയ്യും. തുടർന്ന് എറണാകുളം - അങ്കമാലി അതിരൂപതയുടെ ബിഷപ് ഹൗസിന് മുന്നിൽവെച്ച് ബസിലിക്കയിൽ ജനാഭിമുഖ കുർബാന അല്ലാതെ മറ്റൊരു ആരാധനക്രമം അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്ന് വിശ്വാസികൾ പ്രഖ്യാപിക്കും. ഇതിനിടെ, സിറോ മലബാർ സഭ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ചേർന്ന സംയുക്ത സമര സമിതി ഞായറാഴ്ച അതിരൂപത ആസ്ഥാനത്തിന് മുന്നിൽ നിരാഹാരസമരവും ആരംഭിക്കും. 11നാണ് സമരം തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.