മലമ്പനി മുക്തമാകാനൊരുങ്ങി എറണാകുളം

കൊച്ചി: മലമ്പനിമുക്ത ജില്ലയായി എറണാകുളത്തെ പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങൾ അന്തിമഘട്ടത്തിൽ. മാര്‍ച്ച് അവസാനത്തോടെ ജില്ലയെ മലമ്പനിമുക്ത ജില്ലയായി പ്രഖ്യാപിക്കാനാണ് പദ്ധതി. ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നുവരുകയാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവയാണ് മലമ്പനി നിവാരണം നടത്താന്‍ ലക്ഷ്യമിട്ട മറ്റ് ജില്ലകൾ. അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ തദ്ദേശീയമായി ഒരു മലമ്പനി കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത 727 മലമ്പനി കേസുകളും ഇതര സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയവരിലോ അന്തർസംസ്ഥാന തൊഴിലാളികളിലോ ആണ് കണ്ടെത്തിയിട്ടുള്ളത്. 78 പഞ്ചായത്തിലും 10 മുനിസിപ്പാലിറ്റികളിലും മലമ്പനിമുക്ത പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.