പറവൂർ: ചാത്തനാട്-പറവൂർ ദേശസാത്കൃത റൂട്ടിൽ യാത്രക്ലേശം രൂക്ഷമായി. കെ.എസ്.ആർ.ടി.സി ബസുകൾ അടക്കിവാഴുന്ന റൂട്ടിൽ കോവിഡ് പ്രതിസന്ധിയുടെ പേരിൽ ട്രിപ്പുകൾ വെട്ടിക്കുറച്ചതാണ് യാത്രക്കാർ പെരുവഴിയിലാക്കാൻ കാരണമായത്. കോവിഡ് പ്രതിസന്ധിക്ക് മുമ്പ് 32 ട്രിപ്പുകളാണ് നടത്തിയിരുന്നത്. മെച്ചപ്പെട്ട വരുമാനമാണ് ഈ റൂട്ടിൽനിന്ന് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചിരുന്നത്. എന്നാൽ, ഇത് നിലനിർത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അധികൃതർ തയാറായില്ല. കോവിഡാനന്തരം സർവിസുകൾ പുനരാരംഭിച്ചെങ്കിലും ട്രിപ്പുകൾ വെട്ടിക്കുറച്ചു. മാത്രമല്ല പല ട്രിപ്പുകളും നിർത്തി; പ്രത്യേകിച്ച് പുലർച്ച അഞ്ചിനും രാത്രി 10നുമുണ്ടായിരുന്നവ. പറവൂർ സ്റ്റാൻഡിൽനിന്ന് രാത്രി 10ന് ഉണ്ടായിരുന്നത് വൈകീട്ട് ഏഴിന് അവസാനിപ്പിക്കുകയാണ്. ഇതും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. യാത്രക്ലേശം പരിഹരിക്കണമെന്ന് ഏഴിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മണ്ഡലം പ്രസിഡൻറ് എം.എ. നസീർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.