കാമോത്ത് ഭഗവതി ക്ഷേത്രം ദേവസ്വം തെരഞ്ഞെടുപ്പ് തടഞ്ഞു

കൊച്ചി: പനങ്ങാട് കാമോത്ത് ഭഗവതി ക്ഷേത്രം ദേവസ്വം ഭരണസമിതി തെരഞ്ഞെടുപ്പ് ഹൈകോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. വിജ്ഞാപനം പുറപ്പെടുവിച്ച് 30 ദിവസം കഴിഞ്ഞേ തെരഞ്ഞെടുപ്പ് നടത്താവൂ എന്നിരിക്കെ നിശ്ചിത സമയക്രമം പാലിക്കാതെ തെരഞ്ഞെടുപ്പ് നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് പനങ്ങാട് സ്വദേശി ടി.കെ. ശശിധരൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഇടക്കാല ഉത്തരവ് നൽകിയത്. തെരഞ്ഞെടുപ്പ് നടത്താൻ ജനുവരി 17 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ തുടർ നടപടികളാണ് തടഞ്ഞത്. ഫെബ്രുവരി 13ന് തെരഞ്ഞെടുപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഹരജി വീണ്ടും അടുത്ത വ്യാഴാഴ്ച പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.