ആലപ്പുഴ രഞ്ജിത് വധം: പത്താം പ്രതിയുടെ ജാമ്യ ഹരജി തള്ളി

കൊച്ചി: ആലപ്പുഴയിലെ ഷാൻ വധത്തിന് പിന്നാലെ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഹൈകോടതി ജാമ്യം നിഷേധിച്ചു. വധ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വിലയിരുത്തിയാണ് കേസിലെ പത്താം പ്രതിയും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ആലപ്പുഴ സ്വദേശി സുഹൈലിന് ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യം നിഷേധിച്ചത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാൻ കൊല്ലപ്പെട്ടതിന് പിന്നാലെ അഭിഭാഷകനായ രഞ്ജിത്തിനെ കഴിഞ്ഞ ഡിസംബർ 19 നാണ് പ്രതികൾ കൊലപ്പെടുത്തിയത്. രഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതികൾക്കൊപ്പം പാർട്ടി ഓഫിസിലുണ്ടായിരുന്നു എന്ന കാരണത്താലാണ് തന്നെ പ്രതിയാക്കിയതെന്നായിരുന്നു സുഹൈലിന്റെ വാദം. എന്നാൽ, കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വിശദീകരിച്ചു. പ്രതികളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതിന് കാൾ ഡേറ്റ റെക്കോഡുകളുണ്ടെന്നും വ്യക്തമാക്കി. തുടർന്നാണ് ജാമ്യ ഹരജി തള്ളിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.