പെഗസസ്: ഭീമ കൊറേഗാവ് പ്രതികളുടെ മൊബൈൽ ഫോണുകൾ സുപ്രീംകോടതി സമിതിക്ക് നൽകാൻ അനുമതി

മുംബൈ: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ മലയാളികളടക്കം ഏഴ് ആക്ടിവിസ്റ്റുകളുടെ മൊബൈൽ ഫോണുകൾ പെഗസസ് ചാരസോഫ്റ്റ്വെയറിന്‍റെ നുഴഞ്ഞുകയറ്റം പരിശോധിക്കുന്ന സുപ്രീംകോടതി സമിതിക്ക് നൽകാൻ എൻ.ഐ.എ കോടതി അനുമതി നൽകി. മലയാളികളായ റോണ വിൽസൻ, ഹാനി ബാബു, തെലുഗു കവി വരവര റാവു, ആനന്ദ് തെൽതുംബ്ഡെ, വെർനൻ ഗോൺസാൽവസ്, സുധ ഭരദ്വാജ്, ഷോമ സെൻ എന്നിവരുടെ മൊബൈലുകൾ നൽകാനാണ് പ്രത്യേക ജഡ്ജി ദിനേശ് കൊത്തലിക്കർ അനുമതി നൽകിയത്. ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗസസ് തങ്ങളുടെ മൊബൈലിലും നുഴഞ്ഞു കയറിയെന്നാരോപിച്ച് അറസ്റ്റിലായവരുടെ ബന്ധുക്കളും അഭിഭാഷകരും സുപ്രീംകോടതി സമിതിക്ക് കത്തെഴുതിയിരുന്നു. തുടർന്ന്, ഇവരുടെ മൊബൈൽ ഫോണുകൾ ഹാജരാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.