മേയറുടെ സമൂഹ മാധ്യമ അക്കൗണ്ട്: ഫയലിൽ ക്രമക്കേട്​ ഉന്നയിച്ച് പ്രതിപക്ഷം

മട്ടാഞ്ചേരി: കൊച്ചി നഗരസഭ മേയറുടെ സമൂഹമാധ്യമ അക്കൗണ്ട് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഫയലിൽ ഗുരുതരമായ ക്രമക്കേടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്. ആന്‍റണി കുരീത്തറയും യു.ഡി.എഫ് പാർലമെന്‍ററി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടലും രംഗത്തെത്തി. നാല് ക്വട്ടേഷൻ ലഭിച്ചതിൽ 40,000 രൂപയാണ് ഏറ്റവും കുറവ് വന്ന ക്വട്ടേഷൻ. ഇതിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ഓഡിയോവ് കൺസൾട്ടൻസിയെ കഴിഞ്ഞ വർഷം ജൂൺ 25ന് ചേർന്ന ധനകാര്യ കമ്മിറ്റി നെഗോസിയേഷന് തീരുമാനിച്ചു. എന്നാൽ, ഡെപ്യൂട്ടി മേയർ ഒപ്പുവെച്ച തീരുമാനം വെട്ടിക്കളഞ്ഞു റീടെൻഡർ ചെയ്യുന്നതിന് തീരുമാനിച്ചുവെന്ന് പിന്നീട് എഴുതിച്ചേർത്തുവെന്നാണ് ആക്ഷേപം. മേയറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടതായി മേയർ പറഞ്ഞതിനാലാണ് റീടെൻഡർ ചെയ്യാൻ തീരുമാനിച്ചത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്നും പ്രതിപക്ഷം പറയുന്നു. എന്നാൽ, റീടെൻഡർ ചെയ്തപ്പോൾ ഫയലിൽ നേരത്തേ ചെയ്ത അതേ സ്കോപ്പ് ഓഫ് വർക്ക് തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും മാസം 55,000 രൂപ വെച്ച കരാറുകാരന് ഈ കൊട്ടേഷൻ നിരക്ക് കഴിഞ്ഞ 28 ന് ചേർന്ന ധനകാര്യ കമ്മിറ്റി അംഗീകരിച്ചു. മേയർ തനിക്ക് താൽപര്യമുള്ള ആളുകൾക്ക് കരാർ നൽകുന്നതിനു വേണ്ടിയാണ് ക്രമക്കേടുകൾ നടത്തുന്നതെന്ന് ഇരുവരും ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.