സജീവൻെറ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നൽകണം -പ്രതിപക്ഷ നേതാവ് പറവൂർ: സർക്കാറിൻെറ ഭാഗത്തുനിന്നുണ്ടായ പിഴവ് മൂലമാണ് മാല്യങ്കര കോയിക്കൽ സജീവൻ ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സജീവൻെറ വരുമാനമായിരുന്നു കുടുംബത്തിൻെറ ജീവിതമാർഗം. മരണത്തോടെ അനാഥമായ ഈ കുടുംബത്തിന് ന്യായമായ നഷ്ട പരിഹാരം നൽകാൻ സർക്കാർ തയാറാവണം. സജീവൻെറ വീട് സന്ദർശിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് കുടുംബാംഗങ്ങൾ പ്രതിപക്ഷ നേതാവിനോട് വിശദീകരിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത്, പഞ്ചായത്ത് അംഗം പി.എം. ആന്‍റണി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് കെ.ആർ. ശ്രീരാജ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് വേണു, സഞ്ജയ് മാല്യങ്കര, പ്രജിത് ലാൽ, മനോജ് കൊട്ടുവള്ളിക്കാട് തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. ER sajeevante 1 സജീവൻെറ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.