അങ്കമാലി: മുദ്രപ്പത്ര ക്ഷാമംമൂലം പ്രമാണങ്ങളുടെ രജിസ്ട്രേഷനെ സാരമായി ബാധിക്കുന്നതായി പരാതി. മുദ്രപ്പത്രം ലഭ്യമാകാത്തതിനാൽ ജില്ല അതിർത്തികൂടിയായ അങ്കമാലി മേഖലയിൽ പല ആധാരങ്ങളുടെയും രജിസ്ട്രേഷൻ മുടങ്ങി. സംസ്ഥാനത്ത് എറണാകുളം, തൃശൂർ ജില്ലകളിലാണ് കൂടുതൽ ക്ഷാമം അനുഭവപ്പെടുന്നതെന്ന് ആധാരമെഴുത്തുകാരും ഇടപാടുകാരും പറയുന്നത്. ആഴ്ചകളായി വെണ്ടർമാർ ട്രഷറികൾ കയറിയിറങ്ങുന്നുണ്ടെങ്കിലും മുദ്രപ്പത്രം കിട്ടുന്നില്ല. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും പത്രങ്ങൾക്കാണ് കൂടുതൽ ക്ഷാമം. ബിനാമികൾ സൃഷ്ടിക്കുന്ന കൃത്രിമ ക്ഷാമമാണോയെന്നും സംശയം ഉയർന്നിട്ടുണ്ട്. സെറ്റിൽമെന്‍റ് ആധാരങ്ങൾ രജിസ്ട്രേഷൻ നടത്തുതിനും ഭാഗാധാരം നടത്തുന്നതിനും മറ്റുമായി വിദേശത്തു നിന്നും എത്തിയവർക്ക് തിരിച്ചുപോകാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. വിസ കാലാവധി തീരാറായവരാണ് ഏറെ വിഷമിക്കുന്നത്. മുദ്രപ്പത്രം എന്ന് ലഭിക്കുമെന്ന് ഒരുറപ്പുമില്ല. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ സർക്കാറിന് ലഭിക്കേണ്ട വൻ തുകയും ഇപ്പോൾ നഷ്ടപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.