മൂവാറ്റുപുഴ: പുഴയിലേക്ക് വീണ്ടും അറവുമാലിന്യവും നഗരമാലിന്യം തള്ളി. ചാലിക്കടവ് പാലത്തിൽനിന്നും ഞായറാഴ്ച രാത്രിയാണ് ലോഡു കണക്കിനു അറവുമാലിന്യം മൂവാറ്റുപുഴയാറിലേക്ക് തള്ളിയത്. ചാക്കിൽ നിറച്ചു ലോറിയിൽ കൊണ്ടുവന്ന മാലിന്യം ചാലിക്കടവ് പാലത്തിൽനിന്ന് തള്ളുകയായിരുന്നു. പുഴയരികിലും കടവുകളിലും കന്നുകാലികളുടെ ആന്തരീകാവയവങ്ങൾ ഉൾപ്പെടെ ചിതറിക്കിടക്കുകയാണ്. മൂവാറ്റുപുഴയാറിൽ ജലശുദ്ധീകരണ ശാലയുടെ ക്യാച്ച്മെന്റ് ഏരിയയിലേക്കാണ് മാലിന്യം ഒഴുകി എത്തുക. മാസങ്ങൾക്കു മുമ്പ് ഇവിടെ സമാനമായ വിധത്തിൽ മാലിന്യം തള്ളിയിരുന്നു. പുഴയെ മാലിന്യത്തിൽനിന്ന് സംരക്ഷിക്കാൻ ചാലിക്കടവ് പാലത്തിൽ സി.സി.ടി.വി കാമറകളും നിരീക്ഷണവും ഏർപ്പെടുത്തണമെന്ന് മൂവാറ്റുപുഴ മേഖല പൗരസമിതി പ്രസിഡന്റ് നജീർ ഉപ്പുട്ടിങ്കൽ ആവശ്യപ്പെട്ടു. ചിത്രം. പുഴയിലേക്ക് അറവു മാലിന്യം തള്ളിയ നിലയിൽ . Em Mvpa 6 Puzha
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.