തപാൽ ഓഫിസ് തൽസ്ഥാനത്ത് പ്രവർത്തനം തുടരും

കാലടി: മറ്റൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നോൺ ഡെലിവറി ബ്രാഞ്ച് തപാൽ ഓഫിസ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്ത് തന്നെ പ്രവർത്തിക്കാൻ ഹൈകോടതി ഉത്തരവിട്ടതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ആൻറണി അറിയിച്ചു. ഏഴു പതിറ്റാണ്ടിലധികമായി ഇവിടെ പ്രവർത്തിച്ചിരുന്ന തപാൽ ഓഫിസ് അടച്ചുപൂട്ടി അങ്കമാലി മുനിസിപ്പാലിറ്റി പരിധിയിലുള്ള വേങ്ങൂരിലേക്ക് മാറ്റുന്നതിനുള്ള നടപടിയുമായി തപാൽ വകുപ്പ് മുന്നോട്ട് പോയതിനെതിരെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും എതിർപ്പ് ഉയർന്നിരുന്നു. ഇതേതുടർന്ന് ഗ്രാമപഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് വിഷയത്തിൽ ഇടപെടുകയും പ്രമേയം പാസാക്കി കേന്ദ്ര-സംസ്ഥാന ഭരണാധികാരികൾക്ക് നൽകുകയും ചെയ്തു. ഒപ്പം കേരള ഹൈകോടതിയിൽ നിലനിന്ന കേസിൽ കക്ഷിചേരുകയും കോടതിയുടെ ശ്രദ്ധയിൽ വിഷയം പെടുത്തുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.