മരട്: നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് ഇല്ലാതിരുന്നതുമൂലം മരുന്ന് കിട്ടാതെ രോഗികള്‍ വലഞ്ഞു. നിലവിലെ ഫാര്‍സിസ്റ്റിന്റെ മാതാവിന് കോവിഡ് പോസിറ്റിവായതിനാല്‍ ഫാര്‍മസിസ്റ്റ് നിരീക്ഷണത്തിലായ സാഹചര്യത്തിലാണ് പകരം സംവിധാനമില്ലാതായത്. താല്‍ക്കാലികമായി ഒരു ഫാര്‍മസിസ്റ്റിനെക്കൂടി നിയമിക്കണമെന്ന് മരട് മുനിസിപ്പലിറ്റിയിൽ കഴിഞ്ഞ ആശുപത്രി വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയായില്ല. ചൊവ്വാഴ്ച ആരോഗ്യകേന്ദ്രത്തിലെത്തിയ നിരവധി രോഗികള്‍ മരുന്ന് ലഭിക്കാതെ മടങ്ങേണ്ടിവന്നു. നിലവില്‍ മൂന്ന് ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ടെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച 226 രോഗികളാണ് ചികിത്സക്ക് നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. ആശുപത്രി എ.ഡി.സി മെംബര്‍ എ.ആര്‍. പ്രസാദ്, എ.ഐ.വൈ.എഫ് മരട് ലോക്കല്‍ സെക്രട്ടറി എ.എസ്. വിനീഷ് എന്നിവര്‍ ആശുപത്രിയിലെത്തി ഡി.എം.ഒയുമായി ഫോണില്‍ ബന്ധപ്പെട്ട് ഡോക്ടറുടെ സാന്നിധ്യത്തില്‍ സ്റ്റാഫ് നഴ്സിനെ വെച്ച് തൽക്കാലത്തേക്ക് മരുന്ന് നല്‍കാനുള്ള സംവിധാനമൊരുക്കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. EC-TPRA-1 Hospital നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ രോഗികളുടെ തിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.