കൊച്ചി: പോളണ്ടിൽ വെയർഹൗസ് വർക്കറായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നുപറഞ്ഞ് നിരവധി പേരെ വഞ്ചിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലുവ തോട്ടക്കാട്ടുകര ചെറുകടവിൽ ഹൗസിൽ സന്തോഷ് ജോസഫിനെയാണ് (49) എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം കോമ്പാറയിൽ സാൻജോസ് ഇന്‍റർനാഷനൽ എന്ന സ്ഥാപനത്തിന്‍റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. പോളണ്ടിൽ വെയർഹൗസിൽ വർക്കറായി ജോലി മേടിച്ചുകൊടുക്കാം എന്നുപറഞ്ഞായിരുന്നു പരാതിക്കാരുടെ കൈയിൽനിന്ന് പ്രതി പണം കൈപ്പറ്റിയത്. ഓൺലൈനിൽ സാൻജോസ് ഇന്‍റർനാഷനൽ എന്ന കമ്പനിയുടെ പേരിൽ വിദേശത്ത് ജോലി എന്ന പേരിൽ പരസ്യം നൽകുമായിരുന്നു. ഈ പരസ്യംകണ്ട് വന്നവരായിരുന്നു ചതിയിൽപെട്ടത്. പ്രതിക്കെതിരെ പരാതിക്കാർ പൊലീസിനെ സമീപിച്ചപ്പോൾ ഇയാൾ മുങ്ങുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ മംഗലാപുരത്തുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ സബ്ഇൻസ്പെക്ടർ പ്രേംകുമാർ, സുനിൽകുമാർ, അസിസ്റ്റന്‍റ് സബ്ഇൻസ്പെക്ടർ ഇ.എം. ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ഇഗ്നേഷ്യസ് ഗോഡ്വിൻ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.