മുല്ലപ്പെരിയാർ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം സ്വാഗതാർഹം -സിറോ മലബാർ സഭ സിനഡ്

കാക്കനാട്: മുല്ലപ്പെരിയാർ വിഷയത്തിൽ സമർപ്പിച്ച ഹരജിയിൽ വാദം നടക്കുന്ന അവസരത്തിൽ, ഡാമിന്‍റെ പരിസരത്ത് താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന സുപ്രീംകോടതി നിരീക്ഷണം സ്വാഗതാർഹമെന്ന് സിറോ മലബാർ സഭ സിനഡ്. ലക്ഷക്കണക്കിനാളുകളുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന പ്രതിസന്ധിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. വിവിധ വിദഗ്ധ സമിതികൾ ഇതിനകം നടത്തിയ പഠനങ്ങൾ ഇക്കാര്യം ശരിവെച്ചിട്ടുണ്ട്. ‍ഡാമിന്‍റെ പരിസരവാസികളായ ജനങ്ങൾ വലിയ ആശങ്കയിലും അപകടഭീഷണിയിലുമാണ്. പലതരത്തിലും രാഷ്ട്രീയവത്കരിക്കപ്പെട്ട ഈ വിഷയത്തിൽ ഗൗരവമായ പരിഗണനയും വിലയിരുത്തലും അനിവാര്യമാണ്. ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന്‍റെ സത്വരശ്രദ്ധയും ‍ഇടപെടലും ഉണ്ടാകണമെന്ന് സിന‍ഡ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.