ചങ്ങനാശ്ശേരി: സഹോദരനും സുഹൃത്തുക്കൾക്കൊപ്പം വാഴപ്പള്ളി വില്ലേജ് ഓഫിസിനു സമീപം വാര്യത്ത്കുളത്തിൽ (തിരുവെങ്കിടപുരം ക്ഷേത്രക്കുളം) നീന്തൽ പഠിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. പുഴവാത് കൊട്ടാരച്ചിറ പരേതനായ ഷാജിയുടെ മകൻ വിഷ്ണുവാണ് (28) മരിച്ചത്. ചങ്ങനാശ്ശേരി ഹോർട്ടികോർപ്പിലെ ജീവനക്കാരനാണ്. ശനിയാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. അനുജൻ കണ്ണനും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. നീന്തൽ പഠിക്കുന്നതിനിടെ കുളത്തിലെ ആഴമുള്ള ഭാഗത്തേക്ക് നീങ്ങിപ്പോയ വിഷ്ണു താഴ്ന്നുപോകുന്നത് കണ്ട് മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ കുളത്തിലിറങ്ങി വിഷ്ണുവിനെ കരക്കെടുത്ത് ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചങ്ങനാശ്ശേരി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. ചങ്ങനാശ്ശേരി പൊലീസ് നടപടികൾ സ്വീകരിച്ചു. മൃതദേഹം തുരുത്തി യൂദാപുരം ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്. എ.ഐ.വൈ.എഫ് മണ്ഡലം മുൻ സെക്രട്ടറിയും സി.പി.ഐ ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ് വിഷ്ണു. മാതാവ്: സതി. ഭാര്യ: പ്രീതി. ഏക മകൾ: ദക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.