തോട്ടപ്പള്ളിയിലെ സി.പി.എം കാരെൻറ തിരോധാനം: പാർട്ടിയെ കക്ഷിചേർക്കാൻ നിർദേശിച്ച് കോടതി

തോട്ടപ്പള്ളിയിലെ സി.പി.എം കാരൻെറ തിരോധാനം: പാർട്ടിയെ കക്ഷിചേർക്കാൻ നിർദേശിച്ച് കോടതി കൊച്ചി: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൻെറ തേല ദിവസം ആലപ്പുഴ തോട്ടപ്പള്ളിയില്‍നിന്ന് സമ്മേളന പ്രതിനിധിയായ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തിൽ പാർട്ടിയെയും കക്ഷി ചേർക്കാൻ ഹൈകോടതി നിർദേശം. സെപ്റ്റംബർ 29ന് കാണാതായ സജീവനെ കണ്ടെത്താനായില്ലെന്നും ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ സജിത നല്‍കിയ ഹേബിയസ് കോർപസ് ഹരജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സി.പി.എമ്മിനെയും കക്ഷി ചേർക്കാൻ നിർദേശിച്ചത്. ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി. കാണാതായതിൻെറ അന്ന് വൈകീട്ട് അമ്പലപ്പുഴ പൊലീസിലും ഒക്ടോബർ ആറിന് ആലപ്പുഴ എസ്.പിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തോട്ടപ്പള്ളി മേഖലയിൽ സി.പി.എമ്മിൽ വിഭാഗീയത നിലനിൽക്കുന്നുണ്ട്. സെപ്റ്റംബർ 30ന് പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ വിമതപക്ഷത്തുള്ള സജീവനെ തട്ടിക്കൊണ്ടു പോയതാണെന്ന് ആശങ്കയുണ്ടെന്നും സജീവനെ കാണാതായതോടെ ബ്രാഞ്ച് സമ്മേളനം മാറ്റിെവച്ചെന്നും ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഹരജി പരിഗണിച്ചപ്പോൾ സർക്കാറിനും പൊലീസിനും നോട്ടീസ് നൽകാൻ കോടതി നിർദേശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.