വടശ്ശേരിക്കര: കേരള ബാങ്ക് തുലാപ്പള്ളി ബ്രാഞ്ചിലെ ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. ബാങ്ക് ക്ലറിക്കൽ ജീവനക്കാരനായ ഹരിപ്പാട് സ്വദേശി സുരേഷിനെയാണ് (51) ബാങ്കിനോട് ചേർന്ന താമസസ്ഥലത്ത് ചൊവ്വാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പമ്പ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസും ജീവനക്കാരും പറയുന്നത്. രണ്ടുദിവസമായി ഗ്യാസിൻെറ ബുദ്ധിമുട്ട് ഉണ്ടെന്ന് സുരേഷ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. രാവിലെ ഒമ്പതോടെ മാനേജർ ബാങ്ക് തുറക്കാൻ എത്തിയപ്പോൾ ഷട്ടർ തുറക്കാത്ത രീതിയിൽ കണ്ടതിൽ സംശയം തോന്നി. വാർഡ് അംഗം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സുരേഷിനെ മരിച്ചനിലയിൽ കണ്ടത്. മുറിയുടെ വാതിലും ഷട്ടറും പൂട്ടിയ നിലയിലായതിനാൽ ജനൽ പൊളിച്ച് അകത്തുകടന്നാണ് സുരേഷിനെ പുറത്തെത്തിച്ചത്. കോവിഡ് ടെസ്റ്റ് നടത്തി കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.