കൊച്ചി: കേരളത്തിന് ഗുണകരമായ ഒന്നുമില്ലാത്ത കേന്ദ്ര ബജറ്റാണ് പ്രഖ്യാപിച്ചതെന്ന് ഹൈബി ഈഡൻ എം.പി. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം രണ്ടാം യു.പി.എ സർക്കാറിൻെറ കാലത്തുതന്നെ പ്രഖ്യാപിച്ചതാണ്. ഒന്നാംഘട്ട നിർമാണം നടക്കുന്നതിനോടൊപ്പംതന്നെ രണ്ടാംഘട്ടവും ആരംഭിക്കുക എന്നതായിരുന്നു യു.പി.എ സർക്കാറിൻെറ നിലപാട്. ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് ആ സമയത്തുതന്നെ ഡി.എം.ആർ.സിക്കുവേണ്ടി ഡോ. ഇ. ശ്രീധരൻ തയാറാക്കി നൽകിയിരുന്നു. കൊച്ചി മത്സ്യബന്ധന ഹാർബർ വാണിജ്യകേന്ദ്രമായി ഉയർത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഇതുസംബന്ധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ് സമഗ്ര റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഏറെ തന്ത്രപ്രധാനമായ ഒട്ടനവധി പ്രവർത്തനങ്ങൾ നടക്കുന്ന ഷിപ്യാർഡ് സ്വകാര്യവത്കരിക്കാനുള്ള നീക്കം ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.