കുണ്ടുംകുഴിയുമായി സ്വകാര്യ ബസ് സ്റ്റാൻഡുകൾ

മൂവാറ്റുപുഴ: നഗരത്തിൻെറ സ്വകാര്യ ബസ് സ്റ്റാൻഡുകൾ കുണ്ടുംകുഴിയുമായി. ആശ്രമം, മാർക്കറ്റ് ബസ് സ്റ്റാൻഡുകളാണ് കുണ്ടും കുഴിയുമായി കിടക്കുന്നത്. നഗരത്തിലെ പ്രധാന സ്റ്റാൻഡുകളിലൊന്നായ ആശ്രമം സ്റ്റാൻഡിൽനിന്നാണ് തൊടുപുഴ, കോതമംഗലം, പെരുമ്പാവൂർ, കാളിയാർ, കോലഞ്ചേരി ഭാഗങ്ങളിലേക്കും ഉൾഗ്രാമങ്ങളിലേക്കും ബസുകൾ പുറപ്പെടുന്നത്‌. നിരവധി വ്യാപാരസ്ഥാപനങ്ങളും ഇതിനടുത്തുണ്ട്. കോതമംഗലം, പെരുമ്പാവൂർ, തൊടുപുഴ ഭാഗത്തുനിന്നുള്ള ബസുകൾ ഇവിടെയാണ് നിർത്തുന്നത്. നഗരത്തിലെത്തുന്ന എല്ലാ ബസുകളും ഇവിടെ കയറണമെന്ന് നിർബന്ധമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ആശ്രമം ബസ് സ്റ്റാൻഡിൽ ഒട്ടേറെ പരാധീനതകളുണ്ടെന്ന പരാതികൾക്കിടെയാണ് സ്റ്റാൻഡിലേക്ക് കയറാൻപോലും കഴിയാത്ത വിധമുള്ള കുഴികൾ. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഇവിടെ ടാറിങ് നടത്തിയെങ്കിലും താമസിയാതെ വീണ്ടും കുഴിയായിരിക്കുകയാണ്. സമാന അവസ്ഥയാണ് മാർക്കറ്റ് സ്റ്റാൻഡിലും. ആക്രിവാഹനങ്ങൾകൊണ്ട് പരിസരമാകെ നിറഞ്ഞുകിടക്കുന്ന മാർക്കറ്റ് സ്റ്റാൻഡ് തകർന്നനിലയിലാണ്. EM Mvpa BUS STAND ആശ്രമം ബസ് സ്റ്റാൻഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.