കൊച്ചി: ഓണത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിരീക്ഷിക്കാൻ സംയുക്ത പരിശോധനയുമായി എക്‌സൈസ്. ഇതിൻെറ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. സെപ്റ്റംബർ 12ന് രാത്രി 12 വരെയുള്ള ഓണം സ്‌പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ജില്ലതലത്തിൽ എക്‌സൈസ് ഡിവിഷൻ ഓഫിസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തിക്കും. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനം, വിതരണം, കടത്തൽ സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം. പരാതികളിൽ മിന്നൽ പരിശോധന നടത്താൻ രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്. വനമേഖലയിലും വ്യാജമദ്യ ഉപാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തും. എക്‌സൈസ്, ഫോറസ്റ്റ്, റവന്യൂ, പൊലീസ്, ഡ്രഗ്‌സ്, ഫുഡ് ആൻഡ് സേഫ്റ്റി എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധനയും നടക്കും. രാത്രികാല പട്രോളിങ്, വാഹന പരിശോധന എന്നിവക്ക് പ്രത്യേക സംഘം ഉണ്ടാകും. സെപ്റ്റംബർ 12 വരെ നീളുന്ന സ്‌പെഷൽ ഡ്രൈവിൻെറ ഭാഗമായി എല്ലാ അബ്കാരി, നാർകോട്ടിക്, എം ആൻഡ് ടി.പി എന്നീ ലൈസൻസ്ഡ് സ്ഥാപനങ്ങളിലും വ്യാപകമായി പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.