അടൂർ: നിയന്ത്രണം വിട്ട കാർ റോഡരികിലെ കലുങ്കിലിടിച്ച് കയറി യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന മേലൂട് അതുൽ വില്ലയിൽ പരേതനായ കാർത്തികേയന്‍റെ മകൻ അതുലാണ് (27) മരിച്ചത്. തിങ്കളാഴ്ച പുലർച്ച 2.45ന് ബൈപാസിൽ വട്ടത്തറപ്പടി വളവിലായിരുന്നു അപകടം. ബൈപാസ് റോഡരികിൽ ഫാസ്റ്റ് ഫുഡ് സാധനങ്ങൾ വിൽക്കുന്ന കട അടച്ചശേഷം വീട്ടിലേക്ക് പോകവെയാണ് അപകടം. അപകടത്തിൽപെട്ടവരെ അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. കാറിൽ ഒപ്പമുണ്ടായിരുന്ന അഭിജിത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാർ പൂർണമായി തകർന്നു. അതുലിന്‍റെ മാതാവ് ശ്യാമള. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.