കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ കാൻഡിഡേറ്റ് സെറ്റിങ് പൂർത്തിയായി. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ ജാഫർ മാലിക്, മുഖ്യ നിരീക്ഷകൻ ഗിരീഷ് ശർമ, റിട്ടേണിങ് ഓഫീസർ വിധു എ. മേനോൻ എന്നിവരുടെ നിരീക്ഷണത്തിലാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. സ്ഥാനാര്‍ഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് യൂനിറ്റില്‍ വച്ച് ആകെ സ്ഥാനാര്‍ഥികളുടെയും 'നോട്ട'യുടെയും ഒഴികെയുള്ള ബട്ടണുകള്‍ മറച്ചശേഷം സീൽ ചെയ്യുകയാണ് ചെയ്യുന്നത്. ഉപതെരഞ്ഞെടുപ്പിൻെറ സ്‌ട്രോങ് റൂം കൂടിയായ മഹാരാജാസ് കോളജ് ലൈബ്രറി ബിൽഡിങ്ങിലാണ് നടത്തിയത്. തുടർന്ന് മോക് ടെസ്റ്റും നടത്തി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തെരഞ്ഞെടുത്ത 14 വോട്ടിങ് യന്ത്രങ്ങളിൽ 1000 വോട്ടുകൾ രേഖപ്പെടുത്തി, വോട്ടുകൾ എണ്ണി യന്ത്രങ്ങളുടെ കൃത്യതയും ഉറപ്പു വരുത്തി. വോട്ടർ സ്ലിപ്പ് വിതരണം: ബൂത്ത് ലെവൽ ഓഫിസർമാർക്ക് ഡ്യൂട്ടി ലീവ് കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് വിതരണത്തിൻെറ ചുമതല വഹിക്കുന്ന ബൂത്ത് ലെവൽ ഓഫിസർമാർക്ക് രണ്ടു ദിവസത്തെ ഡ്യൂട്ടി ലീവ് നൽകി ജോയന്‍റ് ചീഫ് ഇലക്ടറൽ ഓഫിസർ ഉത്തരവിറക്കി. നിയുക്ത അധികാരപരിധിയിലെ എല്ലാ വീടുകളും സന്ദർശിച്ച് വോട്ടർ സ്ലിപ് വിതരണം ചെയ്യുന്നതിന് മേയ് 24, 25, 26 തീയതികളിൽ രണ്ടു ദിവസം തെരഞ്ഞെടുക്കാം. തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളിൽ ബൂത്ത് ലെവൽ ഓഫിസർമാരായി കണയന്നൂർ താലൂക്ക് തഹസിൽദാർ നിയോഗിച്ചവർക്ക് വകുപ്പുമേധാവിമാർ രണ്ടു ദിവസം ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.