തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർലൈൻ കല്ലിടൽ താൽക്കാലികമായി നിർത്തിയെങ്കിലും പദ്ധതിയുടെ നേട്ടങ്ങൾ സംബന്ധിച്ച പ്രചാരണവുമായി കെ-റെയിൽ. സിൽവർ ലൈനിൽ ആളെ മാത്രമല്ല ചരക്കും കയറ്റുമെന്നാണ് അവകാശവാദം. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സിൽവർ ലൈൻ വന്നാലുണ്ടാകുന്ന നേട്ടങ്ങൾ സംബന്ധിച്ച വിഡിയോകൾ ഉൾപ്പെടെ ഷെയർ ചെയ്തുള്ള കെ-റെയിലിന്‍റെ പ്രചാരണം. സിൽവർലൈൻ വന്നാൽ ഐ.ടി രംഗത്ത് പുതിയ ഒട്ടേറെ തൊഴിലവസരങ്ങൾ വരുമെന്നും കെ-റെയിൽ അവകാശപ്പെടുന്നു. ഗതാഗതപ്രശ്നം പരിഹരിക്കാൻ റെയിൽവേ പാത ഇരട്ടിപ്പിച്ചാൽ പോരേയെന്ന വാദത്തിൽ കഴമ്പില്ലെന്നാണ് കെ- റെയിലിന്‍റെ വാദം. ഇരട്ടിപ്പിച്ചാലും വേഗം കൂടില്ല. തിരുവനന്തപുരം-മംഗളൂരു സെക്ഷനിൽ 634 കി.മീറ്ററിൽ 615 കി.മീ ഇരട്ടിപ്പിച്ചെങ്കിലും വേഗം കൂടിയില്ലെന്നാണ് കെ-റെയിലിന്‍റെ അവകാശവാദം. റോ-റോ മോഡൽ ചരക്കുനീക്കം, റോഡ് വഴിയുള്ള ചരക്കു നീക്കത്തെക്കാൾ ലാഭകരമാണെന്ന അവകാശവാദവും കെ-റെയിൽ മുന്നോട്ട് വെക്കുന്നു. സിൽവർ ലൈൻ റോ-റോ സർവിസിൽ ഒരുദിവസം 450 മുതൽ 480 വരെ ചരക്കു ലോറികളെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനാകും. ദിവസം ആറ് റോ-റോ ട്രിപ്പുണ്ടാകും. ഏകദേശം 75 ട്രക്കുകളെ ഒരു ട്രെയിനിന് വഹിക്കാനാകും. മണിക്കൂറിൽ 120 കി.മീ വേഗത്തിലാകും ട്രെയിൻ ഓടുന്നത്. ചരക്കുനീക്കത്തിന് ഏറ്റവും മികച്ച മാർഗമാണ് റോ-റോ. ഭാരം നിറച്ച 44 ലോറികളെ ഒരു റോ-റോ റേക്കിന് ഉൾക്കൊള്ളാനാകുമെന്നും കെ-റെയിൽ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.