കൊച്ചി: തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് വോട്ട് തേടിയും എതിർസ്ഥാനാർഥി ഉമ തോമസിനെ ഉപദേശിച്ചും കോൺഗ്രസ് നേതാവ് കെ.വി. തോമസ്. എൽ.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''പി.ടി. തോമസ് എന്‍റെ അടുത്ത സുഹൃത്തായിരുന്നു. എന്നാൽ, പി.ടി പറഞ്ഞ കാര്യങ്ങൾ ഉമ വിസ്മരിച്ചോ?. അച്ഛൻ മരിച്ചാൽ മകൻ, ഭർത്താവ് മരിച്ചാൽ ഭാര്യ എന്ന രീതിക്ക് അറുതി വേണമെന്ന് പറഞ്ഞയാളാണ് പി.ടി. ഉമയെ ഞാൻ സ്നേഹിക്കുന്നു. എന്നാൽ, കൊച്ചിയുടെ വികസനത്തിന് ഒപ്പമാണ് ഞാൻ നിൽക്കുക'' -കെ.വി. തോമസ് പറഞ്ഞു. കോൺഗ്രസിന്‍റെ മൃദുഹിന്ദുത്വ സമീപനം മതമൈത്രിയെ തകർക്കും. കോൺഗ്രസ് എന്നാൽ തനിക്ക് അഞ്ചുരൂപ അംഗത്വമല്ല. അതൊരു വികാരമാണ്. ആ കോൺഗ്രസിന് എന്തുപറ്റിയെന്നാണ് തന്‍റെ ചിന്ത. കെ-റെയിൽ മാത്രമല്ല, എല്ലാ അതിവേഗ യാത്രാമാർഗവും കേരളത്തിന് വേണം. ഏത് പ്രതിസന്ധിയും നേരിട്ട് വികസനം കൊണ്ടുവരാൻ പിണറായി വിജയനെപ്പേലുള്ള കരുത്തുള്ള ജനനായകർക്ക് കഴിയും. വികസനത്തിന് ഒപ്പമാണ് താൻ. അതിനാൽതന്നെ പിണറായിക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.